Pages

Sunday, November 18, 2012

ശ്രീ മൂകാംബികാ പഞ്ചരത്നസ്തോത്രം




മൂലാംഭോരുഹമദ്ധ്യകോണവിലസത്
           ബന്ധൂക രാഗോജ്ജ്വലാം
ജ്വാലാജ്വാല ജിതേന്ദു കാന്തിലഹരീം
          ആനന്ദസന്ദായിനീം
ഹേലാലാളിത നീലകുന്തളധരാം
          നീലോത്തരീയാംശുകാം
കൊല്ലൂരാദ്രിനിവാസിനീം ഭഗവതീം
           ധ്യായാമി മൂകാംബികാം

ബാലാദിത്യ നിഭാനനാം ത്രിണയനാം
           ബാലേന്ദുനാ ഭൂഷിതാം
നീലാകാര സുകേശിനീം സുലളിതാം
           നിത്യാന്നദാനപ്രദാം
ശംഖം ചക്ര വരാഭയഞ്ച ദധതീം
           സാരസ്വതാര്‍ത്ഥപ്രദാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം

മദ്ധ്യാഹ്നാര്‍ക്ക സഹസ്രകോടിസദൃശാം
           മായാന്ധകാരേ സ്ഥിതാം
മായാജാലവിരാജിതാം മദകരീം
           മാരേണ സംസേവിതാം
ശൂലം പാശ കപാല പുസ്തക ധരാം
           ശുദ്ധാര്‍ത്ഥവിജ്ഞാനദാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം

കല്യാണീം കമലേക്ഷണാം വരനിധിം
           മന്ദാരചിന്താമണിം
കല്യാണീം ഘനസംസ്ഥിതാം ഘനകൃപാം
           മായാം മഹാവൈഷ്ണവീം
കല്യാണീം ഭവതീം വികര്‍മ്മശമനാം
           കാഞ്ചീപുരീം കാമദാം
കല്യാണീം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം
 
കാളാംഭോധരകുന്തളാം സ്മിതമുഖീം
           കര്‍പ്പൂര ഹാരോജ്ജ്വലാം
കര്‍ണ്ണാലംബിത ഹേമകുണ്ഡലധരാം
           മാണിക്യകാഞ്ചീധരാം
കൈവല്യകപരായണാം കളമുഖീം
           പത്മാസനേ സംസ്ഥിതാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
           ധ്യായാമി മൂകാംബികാം

മന്ദാരകുന്ദകുമുദോത്പല മല്ലികാബ്ജൈഃ
ശൃംഗാരവേഷസുരപൂജിത വന്ദിതാംഘ്രി
മന്ദാരകുന്ദകുമുദോത്പല സുന്ദരാംഗി
മൂകാംബികേമയി നിധേഹി കൃപാകടാക്ഷം

*******************************************************************************
ദിവസേന രാവിലെയും വൈകുന്നേരവും മൂന്നു പ്രാവശ്യം വീതം ശ്രീ മൂകാംബികാ പഞ്ചരത്നസ്തോത്രം ജപിക്കുക.


Friday, July 13, 2007

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും



          നിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സാകെ അസ്വസ്ഥം ! ശരീരത്തിനോ ബലക്കുറവും ക്ഷീണവും. ആകപ്പാടെ ഒരു മന്ദത ! ഉന്മേഷക്കുറവ് ! ബുദ്ധിയും വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തോ ഒരു തകരാറ്. നല്ല വരുമാനമുണ്ട്, എന്നാല്‍ പണം കൈയ്യില്‍ നില്ക്കുന്നില്ല. കുടുംബജീവിതത്തിലാണെങ്കില്‍ അശാന്തിയുടെ സുനാമി..........!
എന്താണൊരു പോംവഴി ? പോംവഴിയുണ്ട് വിശദമാക്കാം.





           മനുഷ്യദുഃഖങ്ങളുടെ മൂലകാരണം ദാരിദ്ര്യമാണെന്ന് മഹത്തുക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് സമ്പത്തുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. നഷ്ടം, പദവി നാശം, സന്താനരാഹിത്യം എന്നിങ്ങനെ മനോവ്യഥയുണ്ടാക്കുന്നതെല്ലാം ദാരിദ്ര്യത്തിന്റെ പരിധിക്കകത്ത് ഉള്‍പ്പെടുന്നവയാണ്. ഇത്തരത്തിലുള്ള ദാരിദ്ര്യദുഃഖങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം മഹാലക്ഷ്മിയെ ഭജിക്കുകയെന്നതാണ് ഉത്തമമായ പോംവഴി. (മറ്റു മതവിശ്വാസികള്‍ക്ക് വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളുണ്ട്. അവയെക്കുറിച്ച് പിന്നീടെഴുതാം.) അഷ്ടലക്ഷ്മീ സങ്കല്പംതന്നെ ഈ ആശയത്തില്‍ നിന്നാണല്ലൊ ഉത്ഭവിച്ചിട്ടുള്ളത്.



          വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനപ്പരീക്ഷ, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിവാഹം, വീടുപണി, ഉദ്യോഗം മുതലായവക്ക് ശ്രമിക്കുന്നവര്‍ക്കും ബിസിനസ്സുകാര്‍ക്കും കലാകാരന്മാര്‍ക്കും എന്നുമാത്രമല്ല, ഏതു മേഖലയിലുള്ളവര്‍ക്കും മഹാലക്ഷ്മ്യഷ്ടകജപം അത്യന്തം ഉപയോഗപ്രദമായിരിക്കും.




           ജപിച്ചു തുടങ്ങുമ്പോള്‍തന്നെ മഹാലക്ഷ്മ്യഷ്ടകത്തിന്റെ ദിവ്യപ്രഭാവത്താല്‍ ഓരോരുത്തരുടേയും അഭീഷ്ടസിദ്ധിക്കുള്ള സുഗമമായ വഴികള്‍ തെളിഞ്ഞുവരുന്നതായി കാണാം. ശുദ്ധിയോടും നിഷ്ടയോടും ശ്രദ്ധയോടും കൂടി വിധിയാംവണ്ണം ജപിക്കണമെന്നുമാത്രം.




മഹാലക്ഷ്മ്യഷ്ടകം





നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ.

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സര്‍വ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ. 

സര്‍വ്വജ്ഞേ സര്‍വ്വവരദേ സര്‍വ്വദുഷ്ട ഭയങ്കരീ
സര്‍വ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ. 

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂര്‍ത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ. 

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ. 

സ്ഥൂലസൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ. 

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ. 

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ. 


 മഹാലക്ഷ്മ്യഷ്ടകം ജപിക്കേണ്ട രീതി
 
 
          
          ജപം തുടങ്ങും മുന്‍പായി രണ്ടു പാത്രങ്ങള്‍ സംഘടിപ്പിക്കുക. നിധിപാത്രം, നാണയങ്ങള്‍ ശേഖരിക്കുന്നതിനും; അര്‍പ്പണപാത്രം, നാണയങ്ങള്‍ അര്‍പ്പിക്കുന്നതിനും.






           അര്‍പ്പണപാത്രം വിളക്ക് കത്തിക്കുന്നിടത്താണ് സൂക്ഷിക്കേണ്ടത്. അവരവരുടെ കഴിവനുസരിച്ച് നൂറോ, അഞ്ഞൂറോ, ആയിരമോ തുകയ്ക്കുള്ള ചില്ലറ മാറി നിധിപാത്രത്തില്‍ കരുതണം. നാണയങ്ങള്‍ കഴുകി ശുദ്ധമാക്കി വയ്ക്കുന്നതാണ് നല്ലത്. ദിവസേന കിട്ടുന്ന നാണയങ്ങള്‍ ഈ പാത്രത്തിലിട്ട് സൂക്ഷിക്കാം. നിധിപാത്രം എപ്പോഴും നിറഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലൊ.






           ഓരോ പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിച്ചു കഴിയുമ്പോഴും നിധി പാത്രത്തില്‍ നിന്ന് ഒരു പിടി നാണയങ്ങളെടുത്ത് നെഞ്ചോടു ചേര്‍ത്ത് അഭീഷ്ടസിദ്ധിക്കായി പ്രാര്‍ത്ഥിക്കണം. മഹാലക്ഷ്മിയുടെ പദകമലങ്ങള്‍ സങ്കല്‍പിച്ച് നാണയത്തുട്ടുകള്‍ അര്‍പ്പണപാത്രത്തില്‍ അര്‍പ്പിക്കുക. രാവിലെയും വൈകുന്നേരവും കുളികഴിഞ്ഞ് മൂന്നുപ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. തദവസരത്തില്‍ ശുദ്ധിയും ശ്രദ്ധയും നിഷ്ഠയും നിര്‍ബന്ധമായും പുലര്‍ത്തേണ്ടാതാണ്.








           18 ദിവസത്തെ ജപം കഴിയുമ്പോള്‍ അര്‍പ്പണപാത്രത്തിലെ മുഴുവന്‍ നാണയങ്ങളും വെളുത്ത പട്ടില്‍ പൊതിഞ്ഞ് കിഴി കെട്ടി, കര്‍പ്പൂരം കത്തിച്ച് മൂന്നുപ്രാവശ്യം ആരതിയും നടത്തി, അലമാരിയിലോ മേശക്കുള്ളിലോ സൂക്ഷിക്കുക. (കിഴിയിലെ നാണയങ്ങള്‍ക്കു തുല്യമായ തുക ആചാര്യദക്ഷിണയായി സമര്‍പ്പിക്കുന്നത് നന്നായിരിക്കും.) തുടര്‍ന്ന് മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ 108 ദിവസം ജപം തുടരണം.

ജപം തുടരുക



 

          പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ തുടങ്ങുമ്പോഴേക്കും ജപം നിര്‍ത്തിക്കളയരുത്. അതോടൊപ്പം തന്നെ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനുള്ള പരിശ്രമങ്ങളും തുടരണം. പരിശ്രമിക്കുന്നവര്‍ക്കു മാത്രമേ ലക്ഷ്മീ കടാക്ഷമുണ്ടാകുകയുള്ളു. മഹാലക്ഷ്മ്യഷ്ടകം അത്യധികമായ ആത്മവിശ്വാസവും ഈശ്വരാധീനവും പ്രദാനം ചെയ്യും.

ഐശ്വര്യത്തിന്റെ പാതയിലൂടെ മുന്നേറുക.


 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. ആരതി ചെയ്യുന്ന ദിവസം മത്സ്യമാംസാദികളും പുകവലി, മദ്യപാനം തുടങ്ങിയവയും ഉപേക്ഷിച്ച് ശുദ്ധമായിരിക്കണം.
  2. അശുദ്ധിയുടെ ദിനങ്ങളിലൊഴികെ ജപം മുടങ്ങാനിടവരുത്തരുത്.
  3. ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കുക.
മഹാലക്ഷ്മീകടാക്ഷത്താല്‍
അഭീഷ്ടസിദ്ധിയും സര്‍വ്വവിധ ഐശ്വര്യങ്ങളും
ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Wednesday, July 11, 2007

മഹാലക്ഷ്മ്യഷ്ടകം



നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ.

നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരീ
സര്‍വ്വപാപഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ.

സര്‍വ്വജ്ഞേ സര്‍വ്വവരദേ
സര്‍വ്വദുഷ്ട ഭയങ്കരീ
സര്‍വ്വദുഃഖഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ.


സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂര്‍ത്തേ സദാദേവീ
മഹാലക്ഷ്മീ നമോസ്തുതേ.

ആദ്യന്തരഹിതേ ദേവീ
ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോസ്തുതേ.

സ്ഥൂലസൂക്ഷ്മ മഹാരൌദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ.

പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ
മഹാലക്ഷ്മീ നമോസ്തുതേ.

ശ്വേതാംബരധരേ ദേവീ
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ
മഹാലക്ഷ്മീ നമോസ്തുതേ.

Sunday, July 08, 2007

നീരാഞ്ജനം

          


        വൃത്തിയാക്കിയ നാളികേരം ഉടച്ച്, വെള്ളം കളഞ്ഞ്, രണ്ടു മുറിയാക്കി, അവയില്‍ എള്ള് കിഴികെട്ടി നെയ്യില്‍ മുക്കിയോ നെയ്യൊഴിച്ചോ വച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം.
         കത്തിത്തീരുന്നതുവരെ ശനീശ്വര സ്തോത്രങ്ങളോ ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രമോ ജപിക്കേണ്ടത് അത്യാവശ്യമാണ്.

  • നീരാഞ്ജനം കത്തിക്കുമ്പോള്‍ കൃത്യനിഷ്ഠ പാലിക്കേണ്ടതുണ്ട്.
  • ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് 41 ദിവസംതുടര്‍ച്ചയായി നീരാഞ്ജനം കത്തിക്കണം.
  • വീട്ടില്‍തന്നെ കത്തിക്കുന്നതാണ് ഉത്തമം.
          തടസ്സങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍, ഉപാസനയും ആത്മാര്‍ത്ഥതയും ഉള്ളവരെ മുന്‍കൂര്‍ പണമോ പൂജാ സാമഗ്രികളോ നല്കി ഈ ചുമതല ഏല്പിക്കുനാതാണ് നല്ലത്. എന്നാലും വീട്ടിലിരുന്ന് ദിവസത്തില്‍ ഒരുനേരമെങ്കിലും ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം വായിക്കുവാന്‍ സമയം കണ്ടെത്തണം.